അവകാശികള്‍
വെള്ളിയാഴ്ചയുടെ പതിവു കലാപരിപാടിയില്‍ തിളങ്ങി നില്ക്കുമ്പോഴാണു പൂസാനു് അങ്ങിനെ ഒരു സംശയം തോന്നിയതു്.
'അല്ല, നമ്മള് ഈ പ്രകൃതിയെ ചൂഷണം ചെയ്യുന്നതു് ശരിയാണോ?'
'അതെന്താ പൂസാനെ നീ ഇപ്പോള്‍ അതു ചോദിക്കാന്‍ കാരണം?' ഞാന്‍ ചോദിച്ചു.
'കൊള്ളാം!! നിനക്കറിയുമോ, ഈ നാട്ടില്‍ കാക്കയെ എവിടെ കണ്ടാലും ഇവര്‍ വെടിവച്ചു കൊല്ലും. കാക്കകള്‍ നഗരം വൃത്തികേടാക്കുമത്രെ!'
പുറത്തു നിന്നു കേട്ട വെടിയൊച്ചയാണു ചോദ്യത്തിനു കാരണമെന്നു മനസ്സിലായി. പക്ഷെ പണ്ടേ കക്കകളെ അത്ര പഥ്യമല്ലത്ത ഞാന്‍ ചൂടായി. 'നിന്റെ ദേഹത്ത് കക്ക കാഷ്ഠിച്ചാല്‍ നിനക്കിഷ്ടപ്പെടുമോ?'
ദൈവം ഈ ഭൂമി മനുഷ്യനും മൃഗങ്ങള്‍ക്കും വേണ്ടിയാണുണ്ടാക്കിയിരിക്കുന്നതെന്നും, നമ്മള് അവരുടെ നിലനില്‍പ്പിനെ അംഗീകരിക്കണമെന്നും, അമിതമായ ചൂഷണം മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ അപകടമാണെന്നും, കാക്ക, കൊക്കു്, അണ്ണാന് എന്നിവക്ക് മനുഷ്യനേപ്പോലെതന്നെ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും പൂസാന് സമർത്ഥിച്ചു.
അവന് കത്തിക്കയറുന്നതിനിടക്ക് ഞാന്‍ അവനോട് ചോദിച്ചു; 'ഒരെണ്ണം കൂടി ഒഴിക്കട്ടെ?'
പൂസാന് മുന്നിലിരിക്കുന്ന ഒഴിഞ്ഞ പാത്രത്തില്‍ നോക്കി. പിന്നെ പകുതി കാലിയായ വിസ്കിയുടെ കുപ്പിയിലേക്കും. പല്ലിനിടയില്‍ പെട്ടുപോയ ബ്രോയിലര്‍ കോഴിയെ റ്റൂത്പിക്ക്കൊണ്ടു കുത്തിയെടുക്കുന്നതിനിടയില്‍ അവന് പറഞ്ഞു. 'ചിക്കന്‍ കറി ബാക്കിയുണ്ടെങ്കില്‍ ഒന്നുകൂടി ആവാം.'